
തിരുവനന്തപുരം: കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിന്റെ കോടതി വിധി ഇന്ന്. കേസിലെ പ്രതി കേഡൽ ജിൻസൺ തൻ്റെ കുടുംബത്തിലെ നാലു പേരെ കൊന്ന് ശേഷം ചുട്ടെരിച്ചു എന്നതാണ് കേസ്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പകയാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു. കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
2017 ഏപ്രിൽ അഞ്ചിനാണ് കൂട്ടക്കൊല നടക്കുന്നത്. ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് കൊല്ലപ്പെട്ടത്.
കൊലയ്ക്ക് കാരണം അസട്രൽ പ്രോജക്ഷൻ എന്ന ആഭിചാരം ആണ് എന്നെല്ലാം മൊഴി നൽകി കേദൽ അന്വേഷണം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ പ്രതിയ്ക്ക് മാനസികമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെ വിചാരണ ആരംഭിച്ചു.
കേദലിനെ രണ്ടു പ്രാവശ്യം വിദേശത്തേക്ക് പഠിക്കാൻ അയച്ചിരുന്നു. എന്നാൽ പഠനം പൂർത്തിയാകാതെ തിരിച്ചെത്തിയതിനെ തുർന്ന് തുടർച്ചയായി വഴക്കു പറഞ്ഞതിലെ ദേഷ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു.കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളിൽ വിവിധ കൂട്ടക്കൊലകളെ കുറിച്ച് ഇയാൾ സേർച്ചും നടത്തിയിരുന്നു. ഓണ്‍ലൈനിലൂടെ വാങ്ങിയ കോടാലി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.













Leave a Reply