
ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. അമ്പതോളം പേർ പരിക്ക്. ആറ് പേരുടെ നില ഗുരുതരം. ഖുർദ സ്വദേശികളാണ് മരിച്ചത്.
രഥയാത്രയ്‌ക്കിടെ ശാരദാബലിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ജനക്കൂട്ടം ക്ഷേത്രത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദർശനത്തിനായി ഭക്തർ തള്ളിക്കയറിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. നിലത്തുവീണവരുടെ ദേഹത്തേക്ക് ആളുകൾ വീണുകൊണ്ടിരുന്നു.
സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ പിഴവും അന്വേഷിക്കുന്നുണ്ട്.
Leave a Reply