ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിർണായക യോഗം ചേർന്ന് ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ഉദ്യോഗസ്ഥർ. ചൈനയുടെ ബീഡോ ഉപഗ്രഹ സംവിധാനത്തിലേക്കുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രവേശനം ശക്തിപ്പെടുത്തുന്നതായിരുന്നു മെയ് 16ലെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ലാഹോറിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർക്കുകയും കുറഞ്ഞത് എട്ട് പാകിസ്ഥാൻ സൈനിക താവളങ്ങളിൽ ഏകോപിതമായ കൃത്യതയുള്ള ആക്രമണം നടത്തുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം.
ഉപഗ്രഹ കവറേജിന്റെ കാര്യത്തിൽ പാകിസ്ഥാൻ സൈന്യത്തിനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ അറിയിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഇരു സൈന്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച.
Leave a Reply