സുല്‍ത്താന്‍ബത്തേരി: നമ്പ്യാരുകുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേലത്തേതില്‍ എലിസബത്ത് (51) കൊല്ലപ്പെട്ട കേസില്‍ കുറ്റം സമ്മതിച്ചതോടെയാണ് ഭര്‍ത്താവ് തോമസ് വര്‍ഗീസി(56)നെ നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് തോമസ് വര്‍ഗീസ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്.
ബാധ്യതകളെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുമുണ്ടായി. ഇതില്‍ പ്രകോപിതനായ തോമസ് വര്‍ഗീസ് ഞായറാഴ്ച രാത്രി 12-നുശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നു. ഇതിനിടെ പ്രകോപിതനായ പ്രതി എലിസബത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ശ്വാസംമുട്ടിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. പിന്നീട് സ്വന്തം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
എലിസബത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നാണ് കൊലപാതകവിവരം പുറത്തുവന്നത്. തുടർന്ന് ചികിത്സയിൽ കഴിയുന്ന തോമസ് വർഗീസിനെ ആശുപത്രിയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു.
Leave a Reply