
ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 4 പേര് തമിഴ്നാട്ടില്‍ അറസ്റ്റില്‍. മദ്രാസ് അറബി കോളജ് സ്ഥാപകൻ ജമീൽ ബാഷ കൂട്ടാളികളായ ജവഹർ സാദിഖ്, രാജാ അബ്ദുളള, ഷെയ്ഖ് ദാവൂദ് എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് (ജൂണ്‍ 18) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘത്തെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിന്റെ ഭാഗമായാണ് ഭീകരവാദ റിക്രൂട്ട്മെന്റ് കേസ് എൻഐഎ അന്വേഷിക്കുന്നത്. കേസിൽ എട്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറബി കോളേജിന്റെ മറവിൽ ഭീകരവാദ റിക്രൂട്ട്മെന്റായിരുന്നു നടന്നിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി. സലഫി-ജിഹാദി പ്രത്യേയശാസ്ത്രമാണ് ഇവർ പഠിപ്പിച്ചിരുന്നത്.
ഇത് സംബന്ധിച്ച് എന്‍ഐഎ കുറ്റപത്രവും സമര്‍പ്പിച്ചു. വിദ്യാർഥികളെ ഐഎസില്‍ ചേരുന്നതിനും അക്രമത്തിനും സായുധ പോരാട്ടത്തിനും വേണ്ടി പ്രോത്സാഹിപ്പിച്ചുവെന്ന് അന്വേഷണ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നുണ്ട്. അറസ്റ്റിലായവരെ ചെന്നൈയിലെ പൂനമല്ലി കോടതിയിൽ ഹാജരാക്കാൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു.
Leave a Reply