
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രവർത്തകർക്കെതിരെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പോലീസിന്റെ അക്രമത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും ഗവർണറെയും അവഹേളിച്ചുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയത്.ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു.
പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക, കെടിയു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി സെക്രട്ടറിയേറ്റ് മാർച്ചും നടത്തി. സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി അംഗം ദിവ്യപ്രസാദ് , സംസ്ഥാന ജോ.സെക്രട്ടറിമാരായ എസ്.അക്ഷയ്, ഗോകുൽ കൃഷ്ണൻ, ആർ. അശ്വതി എന്നിവർ പങ്കെടുത്തു.
Leave a Reply