
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കേ, മൈക്ക് കാണുമ്പോൾ ചാനലിൽ ഇരുന്ന് ആവേശംകൊണ്ട് സംസാരിക്കുന്നത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം’. സിപിഎം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദനെ താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും സിപിഎം ശില്‍പശാലയില്‍ മുഖ്യമന്ത്രി വിമർശിച്ചു.
പേരെടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി എം.വി ഗോവിന്ദനെ വിമര്‍ശിച്ചത്. അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. സത്യസന്ധമായി കാര്യം പറഞ്ഞാൽ വിവാദമാകില്ലെന്നും ചാനലിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘അടിയന്തരാവസ്ഥകഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു.
അടിയന്തരാവസ്ഥ അർദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ ഗോവിന്ദൻ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. തിരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ പ്രശ്നമല്ലെന്നും പാർട്ടി നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Leave a Reply