Advertisement

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വീണ്ടും പൊലീസ് റിപ്പോർട്ട്

കൊച്ചി∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഇവരുടെ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ പങ്കാളി ഷോൺ ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയ്ക്ക് എതിരെയാണ് കൊച്ചി മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് .ഗൂഢാലോചന, വഞ്ചന തുടങ്ങിയവ ആരോപിച്ചുള്ള കേസിൽ മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റിയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40% എന്ന കരാറിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുടക്കിയിട്ടും സൗബിനും മറ്റുള്ളവരും കരാർ പാലിച്ചില്ല എന്നാരോപിച്ചായിരുന്നു പരാതി. തുടർന്ന് കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

പ്രതികൾ ഗൂഡാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളിയതോടെ നിയമനടപടികളുമായി പൊലീസ് വീണ്ടും മുന്നോട്ടുപോകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ച് 27 വരെ സമയം നീട്ടി വാങ്ങി. ഇതിനിടെയാണ് പൊലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വീണ്ടും റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *