
ദുർഗ്: ഛത്തീസ്ഡില് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആർ പി എഫ് അറസ്റ്റ് ചെയ് ത മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ബിലസ്പൂർ എൻഐഎ കോടതിയാണ് ജാമ്യ ഹർജി പരിഗണിച്ചത്.
രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ കേസ് ഡയറി ഹാജരാക്കാൻ എന്‍ ഐ എ കോടതി സ്പെഷ്യൽ പ്ലബിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്.ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കിയാല് കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ബിലാസ്പുരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്കാന് സഭാനേതൃത്വം തീരുമാനിച്ചത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്കു വേണ്ടി കോടതിയില്‍ ഹാജരാവുക.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെൺകുട്ടികളും എന്നാണ് കന്യാസ്ത്രീകളുടെ വാദം.
Leave a Reply