ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചു. ശ്രീനഗറിലെ വൈകാരികമായ അന്തരീക്ഷത്തിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ അവർക്ക് ആശ്വസമായി.
ജമ്മു കശ്മീരിലെ ബൈസാരൻ പുൽമേടുകളിൽ വിനോദസഞ്ചാരികൾക്ക് നേരെ ആയുധധാരികളായ ഭീകരർ വെടിയുതിർത്ത് 26 പേരുടെ മരണത്തിനിടയാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഷാ എത്തിയത്. സമീപ വർഷങ്ങളിൽ താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ സിവിലിയൻ ആക്രമണങ്ങളിലൊന്നായിരുന്നു അത്.
വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട വീഡിയോകളിൽ, ഷാ കുടുംബാംഗങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ അവർ പൊട്ടിക്കരഞ്ഞു. അദ്ദേഹം നിശ്ചലനായി നിന്നുകൊണ്ട് അവരുടെ വേദന കേൾക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. പിന്നീട്, ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുവന്ന ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ ആഭ്യന്തരമന്ത്രി പുഷ്പചക്രം അർപ്പിച്ചു.
“പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല. ഈ ഹീനമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ല,” ഷാ എക്‌സിൽ പോസ്റ്റ് ചെയ്തു.
Leave a Reply