ഒട്ടാവ: ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരർ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അക്രമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനും കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നത് തുടരുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ.
ഏജൻസിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്ന ഈ വെളിപ്പെടുത്തൽ കാനഡയ്ക്കുള്ളിലെ വിദേശ ഇടപെടലുകളെയും ഭീകരാവാദ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ശരിവെക്കുന്നതാണ്.
കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസാണ് ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ടുള്ള ആദ്യത്തെ ഔഗ്യോഗിക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കനേഡിയൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരെക്കുറിച്ച് ഇന്ത്യ വർഷങ്ങളായി ശബ്ദമുയർത്തുന്നുണ്ടെങ്കിലും കാനഡ ഈ വിഷയത്തോട് കണ്ണടച്ചിരിക്കുകയായിരുന്നു.
എന്നാലിപ്പോൾ കാനഡയുടെ സ്വന്തം രഹസ്യാന്വേഷണ ഏജൻസിതന്നെ കാനഡ ഇന്ത്യാ വിരുദ്ധർക്ക് സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന വസ്തുത സ്ഥിരീകരിച്ചിരിക്കുകയാണ്.
Leave a Reply