ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശയാത്ര. കാനഡ, ക്രൊയേഷ്യ, സൈപ്രസ് സന്ദർശനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാവിലെ യാത്രതിരിക്കും. ഉഭയകക്ഷിബന്ധം തകരാറിലായതിനുശേഷം മോദിയുടെ കാനഡയാത്ര രണ്ടുരാജ്യത്തിന്റെയും ഭാവിബന്ധത്തിൽ നിർണായകമാണ്.
സന്ദർശനത്തിൽ ഇന്ത്യ-പാക് സംഘർഷവും ചർച്ചയാകും. ഞായറാഴ്ച മുതൽ 19 വരെയാണ് സന്ദർശനം. സൈപ്രസിൽനിന്ന് ആരംഭിക്കും. പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡോൾഡസിന്റെ ക്ഷണപ്രകാരമാണ് 15, 16 തീയതികളിൽ സൈപ്രസ് സന്ദർശനം.
തുടർന്ന് കാനഡയിലെ കാനാനസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഊർജസുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി തുടങ്ങി ആഗോളവിഷയങ്ങൾ ചർച്ചചെയ്യും.
Leave a Reply