Advertisement

പൂരം അലങ്കോലപ്പെടുത്തിയ സംഭവം, അന്വേഷണം മൂന്നുമാസത്തിനുള്ളില്‍ തീർക്കണമെന്ന് ഹൈക്കോടതി

എറണാകുളം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്ഥാപിതവുമായി പൂരം നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, വിജു എബ്രഹാം എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഈ വർഷത്തെ പൂരം ശരിയായ രീതിയിൽ നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഡിജിപിക്കാണ് ഹൈക്കോടതിയുടെ നിർദേശം.ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം വഹിക്കണം, കൃത്യമായ പൊലീസ് വിന്യാസം നടത്തണം, ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിർദ്ദേശമുണ്ട്.

തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ പരഹരിക്കാൻ ദേവസ്വം ഭാരവാഹികളുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഡൽഹിയിലേക്ക് പോകും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം. അതേസമയം, ഇത്തവണത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് യോഗം ചേർന്നുവെന്ന് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *