
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു എന്നാണ് വിവരം.
പിന്നാലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്.
തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്. ആദ്യം സ്ഥലത്തെത്തിയ മന്ത്രിമാർ ഉൾപ്പടെ പറഞ്ഞത് ഉപയോഗിക്കാതിരുന്ന കെട്ടിടം ആയതിനാൽ തന്നെ ആരും ഉള്ളിൽ കുടുങ്ങാൻ സാധ്യത ഇല്ലെന്നാണ്. എന്നാൽ ഇതിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു എന്നത് കണ്ടെത്താൻ അപകടം കഴിഞ്ഞ് മണിക്കൂറുകൾ വേണ്ടി വന്നു. ആശുപത്രിയിലെ 14-ാം വാർഡാണ് തകർന്നുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.












Leave a Reply