Advertisement

ഗൾഫ് രാജ്യങ്ങലിലെ ജയിലുകളിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന, വിവിധ കേസുകളിലായി 6478 പേർ

മനാമ: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന. ആറ് ഗൾഫ് രാജ്യങ്ങളിലായി 6478 ഇന്ത്യക്കാരാണ് വിവിധ കേസുകളിലായി ജയിലുകളിലുള്ളത്. കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരും വിചാരണയിലുള്ളവരും ഉൾപ്പെടെയാണ് ഈ കണക്ക്. ബഹ്റൈനിൽ ആകെ 181 പേരാണ് നിലവിൽ ജയിലുകളിലായുള്ളത്. 132 പേർ ജയിൽ മോചിതരാവുകയോ നാടുകടത്തുകയോ ചെയ്തതായാണ് വിവരം.

കേരളത്തിൽനിന്നുള്ള ലോക്സഭാ അംഗം ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് വിദേശരാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരുടെ ഏറ്റവും പുതിയ കണക്ക് വെളിപ്പെടുത്തിയതിന് മറുപടിയായി നൽകിയ വിവരങ്ങൾക്ക് അനുബന്ധമായി 86 വിദേശരാജ്യങ്ങളിലെ ഇന്ത്യൻ തടവുകാരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ (2633). രണ്ടാമത് യു.എ.ഇയുമാണുള്ളത് (2518). ഇരുരാജ്യങ്ങളിലും ആറു മാസം മുമ്പത്തെ റിപ്പോർട്ടിനെക്കാൾ വർധനയുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ (611), ഒമാൻ (148), കുവൈത്ത് (387), ബഹ്റൈൻ (181) എന്നിങ്ങനെയാണ് ഇന്ത്യൻ തടവുകാരുടെ ആകെ എണ്ണം. സൗദിയിൽ 39 തടവുകാരും യു.എ.ഇയിൽ 210 തടവുകാരാണ് കൂടിയത്.

കുവൈത്തിൽ ഒന്നും ഖത്തറിൽ 23ഉം കൂടിയപ്പോൾ, ബഹ്റൈൻ (132), ഒമാൻ (28) രാജ്യങ്ങളിൽ തടവുകാരുടെ എണ്ണം കുറഞ്ഞതായും വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *