ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാമേശ്വരത്ത് എത്തും. രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ രാമനവമിയോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പൂജകളിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് രാമേശ്വരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അതേസമയം അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഇതിന് മുൻപ് രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. പുതുതായി നിർമിച്ച പാമ്പൻ പാലത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഇന്ത്യയിലെ ആദ്യത്തെ ലംബ ലിഫ്റ്റ് റെയിൽവേ കടൽ പാലമാണിത്.
പാമ്പൻ പാലം തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 2.08 കിലോമീറ്ററാണ് പുതിയ പാമ്പൻ പാലത്തിന്റെ നീളം. രണ്ട് ട്രാക്കുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 700 കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
തമിഴ്‌നാട്ടിൽ 8,300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ നാലുവരി പാതകൾക്ക് അദ്ദേഹം തറക്കല്ലിടും. രാമേശ്വരം ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാമ്പൻ പാലം. ഇതിനുമുമ്പ് ഇവിടെ ഒരു പഴയ പാലം ഉണ്ടായിരുന്നു. ഈ പാലം 1914 ലാണ് നിർമ്മിച്ചത്. 108 വർഷങ്ങൾക്ക് ശേഷം, 2022 ൽ, ഈ പാലത്തിന്റെ മോശം അവസ്ഥ കാരണം അടച്ചിടേണ്ടി വന്നു.
Leave a Reply