ന്യൂഡൽഹി : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് പഞ്ചാബിൽ നിന്നുമുള്ള യൂട്യൂബർ അറസ്റ്റിൽ. 1.1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ ജസ്ബീർ സിംഗ് ആണ് ചാരപ്രവർത്തനത്തിന്റെ പേരിൽ പഞ്ചാബിൽ നിന്നും അറസ്റ്റിൽ ആയിരിക്കുന്നത്. ‘ജാന്‍മഹല്‍ വിഡിയോ’ എന്നായിരുന്നു ഇയാളുടെ യുട്യൂബ് ചാനലിന്റെ പേര്.
സ്‌പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്‌നഗറില്‍നിന്ന് പിടികൂടിയത്. ചാരവൃത്തി ശൃംഖലയുമായി ബന്ധമുള്ള നിരവധി പാകിസ്താൻ ഹാൻഡ്‌ലർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ജ്യോതി അടുപ്പം പുലർത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്താന്‍ നമ്പറുകള്‍ ഇയാളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്.
ഡൽഹിയിലെ പാകിസ്താൻ എംബസിയിൽ നടന്ന ദേശീയ ദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തതായും അവിടെ വെച്ച് പാകിസ്താൻ ആർമി ഉദ്യോഗസ്ഥരെയും വ്ലോഗർമാരെയും കണ്ടതായും അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് മൂന്നുതവണ ഇയാൾ പാകിസ്താൻ സന്ദർശിച്ചു.
Leave a Reply