ന്യൂഡല്‍ഹി: ഖാലിസ്ഥാൻ അനുകൂല തീവ്രവാദി ഹാപ്പി പാസിയ എന്ന ഹര്‍പ്രീത് സിംഗ് പിടിയില്‍. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാളാണ് ഇയാള്‍. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.
പാകിസ്താന്റെ ഐ.എസ്.ഐയുമായി പ്രവര്‍ത്തിച്ച് ഇയാള്‍ ഒട്ടേറെ ആക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂരക്ഷാ എജന്‍സികള്‍ പറയുന്നത്. പഞ്ചാബിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരേ ആക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്‍ഡ എന്ന പേരില്‍ അറിയപ്പെടുന്ന ഹര്‍വീന്ദര്‍ സിംഗ് സന്ധുവിന്റെ അനുയായിയാണ് ഹര്‍പ്രീത് സിംഗ്. എന്‍.ഐ.എ തിരയുന്ന മറ്റൊരു കുറ്റവാളിയാണ് ഹര്‍വീന്ദര്‍ സിംഗ് സന്ധു.
Leave a Reply