ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി മുൻ പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിലാണ് ഭീഷണിയുമായി അദ്ദേഹം എത്തിയത്. ഒന്നുകിൽ വെള്ളം അല്ലെങ്കിൽ അവരുടെ ചോര ഒഴുകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവി ബിലാവൽ ഭൂട്ടോ-സർദാരി മുന്നറിയിപ്പ് നൽകി.
സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും’ എന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഒരു പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1960 സെപ്റ്റംബറിൽ ഒപ്പുവച്ച ഈ ഉടമ്പടി, സിന്ധു നദീതടത്തിലെ ആറ് നദികളിലെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ എങ്ങനെ ഉപയോഗിക്കാമെന്നും വിതരണം ചെയ്യാമെന്നുമാണ് പറയുന്നത്.
Leave a Reply