
ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. 15 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ് ഇന്ത്യ. എയർ ഇന്ത്യ വിമാനം തകർന്നു വീണ് ജീവൻ നഷ്ടമായവർക്ക് ആദരവ് അറിയിച്ച് കറുത്ത ആം ബാൻഡുകൾ അണിഞ്ഞാണ് ഇരു ടീമിലെയും താരങ്ങൾ കളത്തിലിറങ്ങിയത്.
ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം കൂടിയാണിത്. യശസ്വി ജയ്സ്വാളും കെ.എല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. വണ്‍ഡൗണായി സായ് സുദര്ശന് കളിക്കും. സായ് സുദര്‍ശന്റെ അരങ്ങേറ്റ മത്സരമാണിത്. കരുണ്‍ നായരും ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍.
പ്ലേയിങ് ഇലവനെ ആതിഥേയരായ ഇംഗ്ലണ്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാക് ക്രോളിയും ബെന്‍ ഡെക്കറ്റും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഒലി പോപ്പ് വണ്‍ഡൗണാകും. നാലാം നമ്പറില്‍ ജോ റൂട്ട് വരും. ക്രിസ് വോക്സ്, ജോഷ് ടങ്, ബ്രെണ്ടന്‍ കാര്‍സ് എന്നിവര്‍ക്കാണ് പേസ് വിഭാഗത്തിന്റെ ചുമതല. ഷൊയ്ബ് ബഷീറാകും ടീമിലെ ഏക സ്പിന്നര്‍. ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്സില്‍ ടീം ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്.
Leave a Reply