
ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം. ചാവേര്‍ സ്ഫോടനത്തിൽ 22 പേര് കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പളളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റു.
പള്ളിയുടെ പ്രവേശന കവാടത്തിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്, അതിന്റെ ഫലമായി കെട്ടിടത്തിനകത്തും സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾ കൊല്ലപ്പെട്ടു. ഡിസംബറിൽ സുന്നി ഇസ്ലാമിക സൈന്യം ബഷാർ അൽ-അസദിനെ അട്ടിമറിച്ചതിനുശേഷം സിറിയൻ തലസ്ഥാനത്ത് നടക്കുന്ന ആദ്യ ആക്രമണമാണിത്.
കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള വിശ്വാസികൾ നിറഞ്ഞ സമയത്താണ് ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനം നടന്നത്. ഇത് സിറിയയിൽ ഉടനീളം വ്യാപകമായ പരിഭ്രാന്തിയും ഭയവും സൃഷ്ടിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് സിറിയയിൽ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയതെന്നാണ് സിറിയൻ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Leave a Reply