
തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തിന് പിന്നിൽ ഗവര്‍ണറെ അധിക്ഷേപിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേശേഖരന്.
വളരെ ലജ്ജാകരമായ നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആര്‍എസ്എസ് രൂപീകരിക്കുന്നതിനു മുമ്പേ കാവിനിറം ഭാരതത്തിന്റെ അടയാളമായിരുന്നു. അത് ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇവിടെ കാവിയും ഭാരതാംബയുമല്ല പ്രശ്നം. ഗവര്‍ണറെ പരസ്യമായി മന്ത്രിക്ക് അവഹേളിക്കണം.
ഭരണനിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവന്. അവിടെ നടക്കുന്ന പരിപാടികള്‍ക്ക് പ്രോട്ടോകോള്‍ ഉണ്ട. മന്ത്രി ശിവന്‍കുട്ടി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടെന്നും മന്ത്രി ഇറങ്ങി പോയത് അനവസരത്തിലാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ദേശീയ ഗാനത്തെയും ഭാരതാംബയേയും മന്ത്രി തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുതയെന്നും കുമ്മനം രാജശേഖരന് ചോദിച്ചു.
ഭാരതത്തിലെ ജനങ്ങളെയാകെ കോര്‍ത്തിണക്കുന്നത് ദേശീയതയാണ്. കാവി പിടിക്കുന്ന ഭാരതാംബയെ അദ്ദേഹത്തിന് ഇഷ്ടമില്ലെങ്കില്‍ പരിപാടി അറിയിച്ചപ്പോള്‍ തന്നെ പങ്കെടുക്കില്ലെന്ന് പറയാമായിരുന്നു. എന്നാല്‍ അറിഞ്ഞു കൊണ്ടുതന്നെയാണ് അവിടെ പോയത്.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഭാരതാംബയെയും കാവിയെയും തള്ളിപ്പറഞ്ഞാല്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടുമെന്ന് കരുതിയായിരുന്നു ഇത്. ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നോ ഭാരതാംബയെ വന്ദിക്കണമെന്നോ മന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. കരുതിക്കൂട്ടി ഗവര്‍ണറെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.
Leave a Reply